Wednesday, April 4, 2012

ഓര്‍മ്മകളിലുടെ ഇന്നും ജീവിക്കുന്ന ശ്രീ. രാജന്‍ മാരേട്ട്‌ |


ഫിലിപ്പ്‌ മാരേട്ട്‌

ഞങ്ങളുടെ ഓര്‍മ്മകളില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്ന മഹത്‌ വ്യക്തികളിലൊരാളാണ്‌ ശ്രീ. രാജന്‍ മാരേട്ട്‌ . തിരുവല്ലയ്‌ക്കടുത്ത കല്ലൂപ്പാറയില്‍ ജനിച്ച അദ്ദേഹം ഗു...ജറാത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി . തുടര്‍ന്ന്‌ അമേരിക്കയിലെത്തിയ രാജന്‍ മാരേട്ട്‌ അമേരിക്കന്‍ മലയാളി മാധ്യമ രംഗത്ത്‌ ആര്‍ക്കും
വിസ്‌മരിക്കാന്‍ കഴിയാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌.

പതിനാറു വര്‍ഷത്തെ അമേരിക്കന്‍ ജീവിതത്തിനുശേഷം നാട്ടില്‍ മടങ്ങിപ്പോയ രാജന്‍ മാരേട്ട്‌ 2001 ഏപ്രില്‍ 5 ന്‌ നിര്യാതനായി. അദ്ദേഹം ഇഹലോകവാസം വെടിഞ്ഞിട്ട്‌ 11 വര്‍ഷം തികയുന്ന ഈ വേളയില്‍ അദ്ദേഹത്തിന്റെ സ്‌മരണ എന്റെ മനസ്സിലേക്ക്‌ ഓടിയെത്തുന്നു.

മധ്യതിരുവിതാംകൂറില്‍ ഇടപ്പള്ളി തമ്പുരാക്കന്മാരുടെ ഭരണകാലത്ത്‌ അവരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന കല്ലൂപ്പാറദേശത്ത്‌ പ്രമുഖ കുടുംബങ്ങളിലൊന്നിലായിരുന്നു രാജന്‍ മാരേട്ട്‌ ജനിച്ചത്‌. ഗുജറാത്തില്‍ സര്‍ദാര്‍ പട്ടേല്‍ യുണിവേഴ്‌സിറ്റിയില്‍ പി.എച്ച്‌ ഡി ചെയ്‌തുകൊണ്ടിരിക്കുന്നതിനിടയിലാണ്‌ അമേരിക്കയില്‍ വരാന്‍ അദ്ദേഹത്തിന്‌ അവസരം ലഭിച്ചത്‌. അമേരിക്കയിലെ ആദ്യത്തെ മലയാള പ്രസിദ്ധികരണമായ `അശ്വമേധം' എന്ന മാഗസിന്‍ ആരംഭിച്ചത്‌. ശ്രീ. രാജന്‍ മാരേട്ടാണ്‌ പിന്നീട്‌ ആ പ്രസിദ്ധികരണം ഒരു വാര്‍ത്താ പത്രമായി വളര്‍ന്നു.

സ്വന്തമായി പത്രം നടത്തുന്നതിനിടയില്‍ മറ്റുള്ളവര്‍ക്ക്‌ പ്രോത്സാഹനവും സഹായവും നല്‍കാന്‍ രാജന്‍ മാരേട്ട്‌ എന്നും സന്നദ്ധനായിരുന്നു. ഇക്കാലയളവില്‍ `അമേരിക്കന്‍ മലയാളി' എന്ന മാസികയുടെ റസിഡന്റ്‌ എഡിറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ജര്‍മ്മനിയില്‍ നിന്നും പ്രസിദ്ധികരിക്കുന്ന `എന്റെ ലോകം' മാസികയില്‍ `എഴുതാപ്പുറം' എന്ന കോളം എഴുതാനും അദ്ദേഹം സമയം കണ്ടെത്തിയിരുന്നു .

നാട്ടില്‍ മടങ്ങിയെത്തിയ രാജന്‍ മാരേട്ട്‌ അവിടെ ഒരു പ്രിന്റിംഗ്‌ പ്രസ്‌ നടത്തിയിരുന്നു. അതിനിടെ തികച്ചും യാദൃശ്ചികമായി അദ്ദേഹം മരണമടഞ്ഞു. ഹൃദയസ്‌തംഭനമായിരുന്നു മരണകാരണം. അദ്ദേഹത്തിന്റെ ഭാര്യ തങ്കമണി രാജന്‍, മക്കള്‍ ജമീല, അബു എന്നിവര്‍ കുടുംബമായി അമേരിക്കയില്‍ താമസിക്കുന്നു.

ഈ അവസരത്തില്‍ ശ്രീ. രാജന്‍ മാരേട്ട്‌ അമേരിക്കന്‍ മലയാളി സമൂഹത്തിനു നല്‍കിയ മഹത്തായ സംഭാവനകള്‍ ഞാന്‍ നന്ദിപൂര്‍വം ഓര്‍മ്മിക്കുന്നു. അദ്ദേഹത്തിന്റെ പ്രചോദനം കൊണ്ടാവാം മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്‌മയായ ഇന്ത്യാ പ്രസ്‌ക്ല്‌ബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയിലെ ഒരു പ്രവര്‍ത്തകനാകാന്‍ എനിക്ക്‌ സാധിച്ചത്‌ എന്നു ഞാന്‍ കരുതുന്നു. എന്റെ അപ്പാപ്പന്‍ കൂടിയായ ശ്രീ. രാജന്‍ മാരേട്ടിനെപോലെ ഈ രംഗത്ത്‌ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്ന്‌ ഞാനും ആഗ്രഹിക്കുന്നു.

വേള്‍ഡ് മലയാളി കൌണ്സിലിന്റെ എട്ടാമത് ഗ്ലോബല്‍ കോണ്ഫറന്‍സ് ജെര്‍മ്മനിയില്‍


ഫിലിപ്പ് മാരേട്ട്
കൊളോണ്‍: ലോക മലയാളി കൗണ്‍സിലിന്റെ എട്ടാം ഗ്ലോബല്‍ കോണ്‍ഫറന്‍സ് 2012 മെയ് 3 മുതല്‍ 6 വരെ ജര്‍മ്മിനിയിലെ Cologne-ല്‍ വച്ച് നടത്താന്‍ നിശ്ചയിച്ചിരിക്കുന്നു. അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, നൈജീരിയ, സൗത്ത് ആഫ്രിക്ക, സൗദി അറേബ്യ, മസ്‌ക്കറ്റ്, ബഹറിന്‍, യു.എ.ഇ, ഖത്തര്‍, കുവൈറ്റ്, മലേഷ്യ, സിംഗപ്പൂര്‍, ജപ്പാന്‍, ഓസ്ട്രിയ, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്റ്, യു.കെ, ബല്‍ജിയം, ഹോളണ്ട്, ഇറ്റലി തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗത്തില്‍ നിന്നും പ്രതിനിധികള്‍ ഈ സമ്മേളനത്തില്‍ സംബന്ധിക്കും. സാംസ്‌കാരിക, സാമൂഹിക, വിദ്യാഭ്യാസ, രാഷ്ട്രീയ രംഗങ്ങളില്‍ ശോഭിക്കുന്ന വിവിധ പ്രതിനിധികള്‍ ഈ സമ്മേളനത്തില്‍ സംബന്ധിക്കുന്നതാണ്.

wmcയുടെ ജര്‍മ്മന്‍ പ്രൊവിന്‍സ് തയ്യാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു. നടപടിക്രമങ്ങള്‍ പുരോഗമിച്ചുവരുന്നു. ഇതിനോടനുബന്ധിച്ച്, wmc ജര്‍മ്മന്‍ പ്രൊവിന്‍സ്, രജിസ്‌ട്രേഷന്‍ ഫോറം, വിസ ഫോറം, ടൂര്‍ പ്രോഗ്രാം ഫോറം എന്നിവ ഉള്‍പ്പെട്ടിട്ടുള്ള കോണ്‍ഫറന്‍സ് ബുള്ളറ്റിന്‍ തയ്യാറാക്കുകയും അവ www.worldmalayalee.de എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഈ സൈറ്റ് സന്ദര്‍ശിക്കുന്നതിന് തടസ്സം നേരിട്ടാല്‍ അറിയിക്കുക.

എല്ലാ അംഗങ്ങളെയും സുഹൃത്തുക്കളെയും wmcയുടെ ഈ സുപ്രധാന പരിപാടിയിലേക്ക് ക്ഷണിച്ചുകൊള്ളുന്നു. രജിസ്‌ട്രേഷന്‍ ഉറപ്പാക്കുന്നതിന് മാര്‍ച്ച് 31നു മുന്‍പ് ഔണ്‍ലൈനില്‍ രജിസ്‌ട്രേഷന്‍ പൂരിപ്പിച്ച് അയയ്ക്കണമെന്നും അറിയിക്കുന്നു.

എല്ലാ wmcയുടെ അംഗങ്ങള്‍ക്കും അതിഥികള്‍ക്കും കോണ്‍ഫറന്‍സ് ബുള്ളറ്റിന്‍ ഇ-മെയിലായി എത്തിക്കുന്നതാണ്.

വിശിഷ്ടാതിഥികളായി മുഖ്യമന്ത്രി ശ്രീ.ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ ശ്രീ.വയലാര്‍ രവി, ശ്രീ.ഇ.അഹമ്മദ്, ശ്രീ.കെ.സി വേണുഗോപാല്‍, ശ്രീ.കുഞ്ഞാലിക്കുട്ടി, ശ്രീ.ഗണേഷ്‌കുമാര്‍, നോര്‍ക്ക മിനിസ്റ്റര്‍ മുതലായവര്‍ എത്തിച്ചേരുന്നു.

ഇന്ന് ലോക മലയാളി സമൂഹം നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള ഉത്തമമായ ഒരു വേദിയാണ് ഈ ഗ്ലോബല്‍ കോണ്‍ഫറന്‍സ് പ്രദാനം ചെയ്യുന്നത്. കൂടാതെ വിദേശ മലയാളികളുടെ സഹായ സഹകരണങ്ങള്‍ ഉറപ്പിക്കേണ്ട വിവിധ പ്രൊജക്ടുകളും പദ്ധതികളും മുന്നോട്ടുവയ്ക്കുന്നതിന് സര്‍ക്കാരിന് ഈ വേദി അവസരമൊരുക്കുകയാണ്. ഈ ഗ്ലോബല്‍ മീറ്റിന്റെ ഒരു മുഖ്യാകര്‍ഷണം ബിസിനസ് ഫോറം എന്ന വേദിയാണ്. വിദേശ മലയാളി സംരംഭകര്‍ക്ക് കേരളത്തില്‍ നടത്താന്‍ പാകത്തിലുള്ള നിക്ഷേപക സംരംഭങ്ങളെക്കുറിച്ച് മുഖാഭിമുഖം കണ്ട് സംസാരിക്കുന്നതിന് ബിസിനസ് ഫോറം അവസരമൊരുക്കുകയാണ്.